ഇന്നലെ പറയാൻ കഴിയാഞ്ഞ ജാതി ചിന്ത
പദ്മിനി എന്ന ട്രാഫിക് വാർഡൻ, അതിലുപരി ഒരു സ്ത്രീയും ദളിതയും ആയ വ്യക്തി ജോലിക്കിടെ അപമാനിക്കപെട്ടിട്ട് ഏതാണ്ട് ഒരു മാസം കഴിയുന്നു .ഇന്നലെ അറിയുന്നു അവരെ ആ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുന്നു .അതിനെതിരെ അവർ ഇടപ്പള്ളി ട്രാഫിക് സ്റ്റെഷനു മുന്നില് കുത്തിയിരിപ്പ് സമരം തുടങ്ങിയിരിക്കുന്നു . പൊതു ഇടത്തിൽ വെച്ച് ഒരു സ്ത്രീ അപമാനിക്കപെട്ടിട്ടു എന്ത് കൊണ്ടാണ് പോലീസും ,മുഖ്യധാര രാഷ്ട്രീയ പ്രവർത്തകരും,മനുഷ്യാവകാശ പ്രവർത്തകരും കുറ്റകരമായ മൗനം പാലിക്കുന്നത് എന്ന് ഒന്ന് തിരക്കിയാൽ നമുക്ക് മനസിലാക്കാം.. കാരണം ആ സ്ത്രീയെ അപമാനിച്ചത് ഒരു തുക്കട കോണ്‍ഗ്രസ് നേതാവാണ് (നായിന്റെ മോൻ ) , പരാതികാരിയാണെങ്കിൽ ദളിതയും . ഈ സംഭവം ഒരു ഈഴവനും ,ആശാരിക്കും സംഭവിക്കാം പക്ഷെ ഒരു നായർക്ക് ഒരിക്കലും സംഭവിക്കില്ല .കാരണം ആ ജാതിയിൽ ഉൾപെടുന്ന ആരും തന്നെ ഇത്തരം ജോലികൾക്ക് പോകില്ല ,ഇനിയിപ്പോൾ പോയിട്ട് അപമാനിക്കപെട്ടാലും തീർച്ചയായും കൃത്യമായ നടപടി ഉണ്ടാകുകയും ചെയ്യും , അതിന് ചരിത്രം സാക്ഷി .എന്താണ് ഈ ജാതി എന്നും, ഇന്നും അതിന്റെ ശേഷിപ്പുകൾ എങ്ങനാണ് ഒരു വ്യക്തിയെ പൊതു സമൂഹത്തിൽ നിന്ന് പുറത്താക്കുന്നതെന്നും ,അതിന് സമൂഹം എങ്ങനെയാണ് കൂട്ട് നിൽക്കുന്നതെന്നും ഈ സംഭവം വ്യക്തമാക്കുന്നു . എന്തിനാണ് ദളിതുകൾക്കും ,മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം കൊടുക്കുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കാനുള്ള ബുദ്ധി എല്ലാ സംവരണ വിരോധികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
NB : ഇപ്പോൾ കുറേ ആളുകൾ വരും , നമ്പൂതിരിക്കും മറ്റു സവർണ വിഭാഗങ്ങളും ഏല്ക്കേണ്ടി വന്ന യാതനകൾ വിവരിക്കാൻ , അവരോട് എനിക്കൊന്നേ പറയാനുള്ളൂ ജാതീയമായ വിവേചനം അനുഭവിച്ചാലേ അത് എന്താണെന്ന് മനസിലാക്കൂ !
വിരോധാഭാസം : ഇലക്ഷൻ ആയത് കൊണ്ടാണ് എന്ന് തോന്നുന്നു വിമോചന സമരത്തിന് കൂട്ടു നിന്ന മനോരമ , മെട്രോ മനോരമയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു
ജയ് ഭീം ..